പാർട്ടിയുടെ ആളുകളെന്ന് പറഞ്ഞ് പോസ്റ്റ് ഇടുന്നവരെല്ലാം പാർട്ടിയുടെ ഔദ്യോഗിക വക്താക്കളല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ക്രിമിനൽ ആക്ടിവിറ്റിയേയും സർക്കാരോ പാർട്ടിയോ സംരക്ഷിക്കില്ലെന്നും ചെയ്ത കുറ്റത്തിന്റെ ഗൗരവത്തിന് അനുസരിച്ച് നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോസ്റ്റിടുന്ന എല്ലാവരുടേയും ചുമതല ഏറ്റെടുക്കാൻ പാർട്ടിക്ക് കഴിയില്ല. സർക്കാരിന് എന്തെങ്കിലും വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടാനാകുമോയെന്നും അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരുംമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.