മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി ജഡ്ജി സ്വർണകാന്ത ശർമ്മയുടെ ബെഞ്ചിന് മുന്നിൽ ഹാജരാകാൻ വിസമ്മതിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേസ് കേൾക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറണമെന്ന ഹർജി തള്ളിയതിനെ തുടർന്ന് ജുഡീഷ്യറിയുമായുള്ള പോരാട്ടം കെജ്‌രിവാൾ വീണ്ടും കടുപ്പിച്ചിരിക്കുകയാണ്.
ഈ ജഡ്ജിയിൽ നിന്ന് നീതി ലഭിക്കുമെന്ന വിശ്വാസം തനിക്ക് നഷ്ടപ്പെട്ടെന്നും പകരം മഹാത്മാഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രതിഷേധത്തിന്റെ പാത സ്വീകരിക്കുമെന്നും ജഡ്ജിക്ക് അയച്ച കത്തിൽ കെജ്‌രിവാൾ വ്യക്തമാക്കി.



