കോഴിക്കോട്: ഷാര്‍ജയില്‍ മരിച്ച പ്രവാസി നിധിന്‍ ചന്ദ്രെന്‍റ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പ്രത്യേക വിമാനത്തിലാണ് ബുധനാഴ്ച രാവിലെയോടെ നെടുമ്പാശ്ശേരിയിലെത്തിച്ചത്. ആംബുലന്‍സില്‍ ജന്മനാടായ പേരാമ്പ്രയില്‍ എത്തിച്ച്‌ വൈകിട്ടോടെ മൃതദേഹം സംസ്കരിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷാര്‍ജിയിലെ താമസ സ്ഥലത്തുവെച്ച്‌ നിധിന്‍ മരിക്കുന്നത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാനായി സുപ്രീംകോടതിയെ സമീപിച്ചത് ഗര്‍ഭിണിയായ ആതിരയും ഭര്‍ത്താവ് നിധിനുമായിരുന്നു. കേരളത്തിേലക്കുള്ള ആദ്യ വിമാനത്തില്‍ നിധിനും നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിച്ചിരുന്നു.