തിരുവനന്തപുരം: ജില്ലയിലെ തീരദേശ മേഖലയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 16 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. പത്തുമുതല്‍ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്താം. എന്നാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചു മാത്രമേ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

ജില്ലാ ഭരണകൂടം നല്‍കിയിട്ടുള്ള അറിയിപ്പുകള്‍ കൃത്യമായും പാലിക്കണം. തീരദേശ സോണുകളില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച്‌ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ അക്ഷയ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തന അനുമതിയുണ്ട്. എന്നാല്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം ചാല മാര്‍ക്കറ്റിലെ കടകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. പച്ചക്കറി, ധാന്യ മൊത്തവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ 11 മണിവരെ പ്രവര്‍ത്തിക്കാം. മറ്റുള്ള കടകള്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി ഏഴുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. എല്ലാ കടകളും ഒരുമിച്ചു തുറക്കാന്‍ പാടില്ല. പകരം ഒന്നിടവിട്ട ദിവസങ്ങള്‍ നിശ്ചയിച്ച്‌ പ്രവര്‍ത്തിക്കണം. ഞായറാഴ്ച കടകളൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല. ചരക്കു വാഹനങ്ങള്‍ ഒഴികെ മറ്റ് വാഹനങ്ങള്‍ക്ക് ചാല മാര്‍ക്കറ്റിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ള ജീവനക്കാരും കട ഉടമകളും മാര്‍ക്കറ്റില്‍ പ്രവേശിക്കരുത്.