ന്യൂയോർക്ക്: യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ കുറ്റാരോപിതരായ കൊലയാളികൾക്കും ഭീകരമായ കുറ്റവാളികൾക്കും ഒപ്പം ന്യൂയോർക്കിലെ കുപ്രസിദ്ധമായ ക്രിമിനൽ റെക്കോർഡ് ഡാറ്റാബേസിൽ ഉൾപ്പെടുത്തി.

ചൊവ്വാഴ്ച മാൻഹട്ടൻ സുപ്രീം കോടതിയിൽ കുറ്റാരോപിതനായ അഭൂതപൂർവമായ വിചാരണയുടെ പശ്ചാത്തലത്തിൽ, 76-കാരന്‍റെ കേസ് വിശദാംശങ്ങൾ ന്യൂയോർക്ക് സ്റ്റേറ്റ് യൂണിഫൈഡ് കോർട്ട് സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ചെയ്തു .

45-ാമത് പ്രസിഡന്‍റിന്‍റെ പേര്, അദ്ദേഹം ജനിച്ച വർഷം, 34 ക്രിമിനൽ കേസുകൾ എന്നിവ ഓൺലൈൻ റെക്കോർഡ് പട്ടികയിൽ ഉപ്പെടുത്തുന്നു.

തന്‍റെ വിചാരണയ്ക്കിടെ മുൻ പ്രസിഡന്റ് നൽകിയ കുറ്റക്കാരനല്ല എന്ന ഹർജിയും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു

ട്രംപിന്‍റെ വെബ് ക്രിംസ് ഡോക്കറ്റ് അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ കൃത്യമായ സ്വഭാവം വെളിപ്പെടുത്തുന്നില്ല, എന്നാൽ 2016 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ നിയമവിരുദ്ധമായി സ്വാധീനിക്കാൻ ഗൂഢാലോചന നടത്തിയെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് 16 പേജുള്ള കുറ്റപത്രത്തിൽ ആരോപിച്ചു.

കാമ്പെയ്‌നിനിടെ ട്രംപിനെക്കുറിച്ചുള്ള നെഗറ്റീവ് വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ട്രംപും മറ്റുള്ളവരും തെരഞ്ഞെടുപ്പ് നിയമങ്ങൾ ലംഘിച്ചുവെന്ന് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു – നീലച്ചിത്ര താരം സ്റ്റോമി ഡാനിയൽസും മുൻ പ്ലേബോയ് മോഡൽ കാരെൻ മക്‌ഡൗഗലും ഉൾപ്പെടെ രണ്ട് സ്ത്രീകൾക്ക് പണം നൽകിയതായും റെക്കോർഡിൽ കാണാം .

ഡിഎയുടെ ഓഫീസ് നടത്തിയ വർഷങ്ങൾ നീണ്ട അന്വേഷണത്തെ രാഷ്ട്രീയമായി തന്നെ വേട്ടയാടുകയാണെന്നു ട്രംപ് ആക്ഷേപിക്കുകയും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവർത്തിക്കുകയും ചെയ്തു.