ട്രിപ്പിൾ ലോക് ഡൗണിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ കർശന പരിശോധന തുടരുന്നു. നിയമ ലംഘനത്തിന് ഉച്ചവരെ 136 കേസുകൾ രജിസ്റ്റർ ചെയ്തു. 42 പേരെയാണ് ജില്ലയിൽ മാത്രം അറസ്റ്റിലായത്. 60 വാഹനങ്ങൾ കണ്ടുകെട്ടി.
ജില്ലാ അതിർത്തികൾ പൂർണ്ണമായും അടച്ചാണ് പരിശോധന നടത്തുന്നത്. 2000 പോലിസുകാരെയാണ് ട്രിപ്പിൾ ലോക്ഡൗൺ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. മാസ്ക്ക് ധരിക്കാത്തതിന് 298 പേർക്കെതിരെയും , സാമൂഹ്യ അകലം പാലിക്കാത്തതിന് 346 പേർക്കെതിരെയും നടപടിയെടുത്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഡ്രോൺ നിരീക്ഷണം നടത്തി.
ക്വാറന്റീനിൽ കഴിയുന്നവരുടെ സുഖവിവരം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് ഭക്ഷണവും, മരുന്നും പൊലീസ് എത്തിച്ചു നൽകുന്നുണ്ട്.



