ബെലഗാവിയിലെ ചിക്കോടിയിൽ ദിഗംബർ ജൈന സന്യാസിയെ കൊലപ്പെടുത്തി സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട്  കർണാടക ബിജെപി. ആചാര്യ ശ്രീ കാമകുമാര നന്ദി മഹാരാജിനെ കഷണങ്ങളാക്കി മുറിച്ച് മൃതദേഹം ചിക്കോടി താലൂക്കിലെ ഹിരേകോടി ഗ്രാമത്തിലെ പ്രവർത്തനരഹിതമായ കുഴൽക്കിണറിൽ തള്ളുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് നാരായണ ബസപ്പ മാഡി, ഹസ്സൻ ദളയത്ത് എന്നീ രണ്ടുപേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പണമിടപാടുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ ഞായറാഴ്ച സംഭവത്തെ അപലപിക്കുകയും കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ സന്യാസിമാർക്ക് സുരക്ഷ ഒരുക്കണമെന്ന് കട്ടീൽ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.

“സർക്കാർ ഈ കേസ് ഗൗരവമായി കാണുകയും കുറ്റവാളികൾക്കെതിരെ കേസെടുക്കുമെന്ന് ഉറപ്പാക്കുകയും വേണം,” കടീൽ പ്രസ്താവനയിൽ പറഞ്ഞു.

കൂടുതൽ പേർ കുറ്റകൃത്യത്തിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ കേസ് കൃത്യമായി അന്വേഷിക്കണമെന്ന് ബിജെപി വക്താവും എംഎൽസിയുമായ എൻ രവി കുമാർ സർക്കാരിനോട് അഭ്യർത്ഥിച്ചു. അതേസമയം, ജൈന മുനിയുടെ അന്ത്യകർമങ്ങൾ ഞായറാഴ്ച ഹിരേകോടി ഗ്രാമത്തിൽ ജൈന ആചാരപ്രകാരം നടന്നു.