കരിപ്പൂര്‍: കോവിഡ് ഭീതി, കോരിച്ചോരിയുന്ന മഴ.. കരിപ്പൂരില്‍ ഇതെല്ലാം അതിജീവിച്ച്‌ ലോകത്തിന് മാതൃകയായി നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. അധികൃതരോടൊപ്പം കൈമെയ് മറന്ന് നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെയാണ് വെറും ഒന്നരമണിക്കൂറില്‍ രണ്ടായി കിടന്ന വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിച്ച്‌ ആശുപത്രിയിലാക്കിയത്.

വന്‍ ദുരന്തമുഖത്ത് ഒരുനാടൊന്നാകെ കാണിച്ച ഒരുമയ്ക്ക് കൈയ്യടിക്കുകയാണ് ലോകമൊന്നാകെ. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയത്. വിമാനത്തിന്‍റെ മുന്‍ ഭാഗം ഇടിച്ച്‌ തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്.

ഒറ്റക്കെട്ടായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഒന്നരമണിക്കൂറിനകം അവസാനത്തെ ആളെ അടക്കം പുറത്തെത്തിക്കാനായി. നാട്ടുകാര്‍ എല്ലാവരും ഒരുമിച്ച്‌ നിന്നതോടെ ദുരന്തത്തിന്‍റെ ആഘാതം കുറക്കാനായി.

സമൂഹമാധ്യമങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് കരുത്ത് പകര്‍ന്നു. പരിക്കേറ്റവര്‍ക്ക് രക്തം വേണമെന്ന സന്ദേശം മിനിറ്റുകള്‍ക്കുള്ളില്‍ നാടാകെ പരന്നു. അര്‍ധരാത്രിയും ബ്ലഡ് ബാങ്കിലേക്ക് രക്തദാനത്തിനായി യുവാക്കള്‍ എത്തി.

ഒരുമയോടെയുള്ള ഈ രക്ഷാ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച്‌ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തി. ദുരന്ത മുഖങ്ങളിലെ ഈ ഒരുമയാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ റിപ്പോര്‍ട്ട്് ചെയ്തത്.