ബംഗാൾ ഉൾക്കടൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദം നാളെ രാവിലെയോടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റയും തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ചു അതിശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മെയ് 26 ന് യാസ് ചുഴലിക്കാറ്റ്
പശ്ചിമ ബംഗാൾ – വടക്കൻ ഒഡിഷ തീരത്ത് എത്തും. ന്യൂനമർദത്തിന്റെ സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല എങ്കിലും കേരളത്തിൽ മെയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
നിലവിൽ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. എറണാകുളം, മലപ്പുറം, കോഴിക്കോട് കോട്ടയം, ഇടുക്കി ജില്ലകളിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.



