കുവൈത്തിൽ മലയാളികൾ ഉൾപ്പടെയുള്ള നിരവധി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് 49 പേർ മരിച്ചു. കുവൈറ്റിലെ തെക്കൻ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ഏരിയയിലെ ആറ് നില കെട്ടിടത്തിലെ അടുക്കളയിൽ ബുധനാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. നിരവധി തൊഴിലാളികൾ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്.

  1. ബുധനാഴ്ച പുലർച്ചെയാണ് മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തിലെ അടുക്കളയിൽ തീപിടിത്തമുണ്ടായത്. 
     
  2. പ്രാദേശിക സമയം രാവിലെ 6 മണിക്ക് (0300 GMT; 8:30 am IST ബുധൻ) സംഭവം അധികാരികളെ അറിയിച്ചു. കെട്ടിടത്തിൽ ധാരാളം തൊഴിലാളികളാണ് താമസിച്ചിരുന്നത്. കുറേ ആളുകളെ രക്ഷപ്പെടുത്തിയെങ്കിലും നിരവധിപേർ പുക ശ്വസിച്ച് മരിച്ചു. 
     
  3. ഇന്ത്യൻ അംബാസിഡർ സംഭവസ്ഥലം സന്ദർശിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് എംബസി അറിയിച്ചു. ഒരു എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ എംബസി സ്ഥാപിച്ചിട്ടുണ്ട്: +965-65505246.
     
  4. സംഭവത്തെ യഥാർത്ഥ ദുരന്തമെന്ന് കുവെെത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് വിശേഷിപ്പിച്ചു.സംഭവസ്ഥലത്ത് അഗ്നിശമനയും ഫോറൻസിക് ടീം ക്യാമ്പ് ചെയ്യുന്നു.
     
  5. അപകടത്തിൽ പരിക്കേറ്റ ആറ് പേർ പിന്നീട് ആശുപത്രിയിൽ വെച്ച് മരിച്ചു
     
  6. കെട്ടിടത്തിൻ്റെ ഉടമ, കെട്ടിടത്തിൻ്റെ കാവൽക്കാരൻ, ഈ കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമ എന്നിവരെ പിടികൂടാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് പോലീസിന് ഉത്തരവിട്ടു.
     
  7. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേർ താമസിച്ചിരുന്നതായി റിപ്പോർട്ടുണ്ട്
     
  8. സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിൻ്റെ ഫലമാണെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
     
  9. റെസിഡൻഷ്യൽ കെട്ടിടത്തിൽ വൻതോതിൽ തൊഴിലാളികൾ തിങ്ങിനിറയുന്ന ഇത്തരം നിയമലംഘനങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാവാതിരിക്കാനും കുവൈറ്റ് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും നിർദേശം നൽകിയതായും ഷെയ്ഖ് ഫഹദ് അറിയിച്ചു
     
  10. സംഭവത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി