കാഷ്മീര്‍ വിരുദ്ധ പരാമര്‍ശത്തില്‍ കെ.ടി.ജലീലിനെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട കീഴ്‌വായ്പ്പൂര്‍ പോലീസാണ് കേസെടുത്തത്. ജലീലിനെതിരെയുള്ള ആര്‍എസ്എസ് നേതാവിന്‍റെ പരാതിയില്‍ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി.

ജലീല്‍ ഭരണഘടനയെ അപമാനിക്കാനും കലാപം ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നാണ് എഫ്‌ഐആര്‍. കാഷ്മീര്‍ യാത്രയെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പാണ് വിവാദമായത്.

പാക്ക് അധിനിവേശ കാഷ്മീരിനെ ആസാദ് കാഷ്മീര്‍ എന്നാണ് പോസ്റ്റില്‍ വിശേഷിപ്പിച്ചത്. പാക്കിസ്ഥാനും പാക്ക് അനുകൂലികളുമാണ് സാധാരണ ഈ പദപ്രയോഗം നടത്താറുള്ളത്. ഇന്ത്യന്‍ അധിനിവേശ കാഷ്മീര്‍ എന്ന പരാമര്‍ശത്തിനെതിരെയും വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.

കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണിത്. വിഭജനകാലത്ത് കാഷ്മീര്‍ രണ്ടായി വിഭജിച്ചു എന്ന തെറ്റായ വിവരവും പോസ്റ്റിലുണ്ടായിരുന്നു. പോസ്റ്റ് വിവാദമായതിനു പിന്നാലെ വിവാദ പരാമര്‍ശങ്ങള്‍ ജലീല്‍ പിന്‍വലിച്ചിരുന്നു. പോസ്റ്റിലെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടെന്നായിരുന്നു വിശദീകരണം.