ന്യൂഡല്‍ഹി: രാജ്യത്തെ വില ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡയഗ്നോസ്റ്റിക് സൗകര്യം ഡിസംബറില്‍ ഡല്‍ഹിയിലെ ഗുരുദ്വാര ബംഗ്ലാ സാഹിബില്‍ പ്രവര്‍ത്തനം ആരംഭിക്കും. എം‌ആര്‍‌ഐക്ക് വെറും 50 രൂപയായിരിക്കും അവിടെ ചാര്‍ജ് ചെയ്യുകയെന്ന് ഡല്‍ഹി ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി (ഡി.എസ്.ജി.എം.സി) അറിയിച്ചു. ഗുരുദ്വാര പരിസരത്ത് തന്നെയുള്ള ഹര്‍ക്രിഷന്‍ ആശുപത്രിയില്‍ ഡയാലിസിസ് സെന്‍ററും പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്.

അടുത്ത ആഴ്ച്ച മുതല്‍ ചികിത്സ തുടങ്ങുമെന്നും ഡയാലിസിസ് പ്രക്രിയക്ക് 600 രൂപ മാത്രമായിരിക്കും ഇൗടാക്കുകയെന്നും ഡി.എസ്.ജി.എം.സി പ്രസിഡന്‍റ് മഞ്ജിന്ദര്‍ സിങ് സിര്‍സ പറഞ്ഞു. ആറ് കോടി രൂപ വില വരുന്ന ഡയഗ്നോസ്റ്റിക് ഉപകരണങ്ങള്‍ ആശുപത്രിക്ക് കൈമാറിയിട്ടുണ്ട്. അതില്‍, നാല് ഡയാലിസിസ് ഉപകരണങ്ങള്‍, അള്‍ട്രാസൗണ്ടിനുള്ള ഒരു മെഷീന്‍, എക്സ്-റേ, എം.ആര്‍.െഎ എന്നിവക്കുള്ള ഉപകരണങ്ങള്‍ എന്നിവയാണുള്ളത്.

പാവപ്പെട്ടവര്‍ക്ക് എം.ആര്‍.െഎ സ്കാന്‍ 50 രൂപക്കും അല്ലാത്തവര്‍ക്ക് 800 രൂപക്കുമായിരിക്കും ചെയ്തു കൊടുക്കുക. എക്സ്-റേക്കും അള്‍ട്രാ സൗണ്ടിനും 150 രൂപയാണ് ഇൗടാക്കുക. ആര്‍ക്കൊക്കെയാണ് ഇളവ് വരുത്തേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി ഒരു ഡോക്ടര്‍മാരുടെ കമ്മിറ്റി രൂപീകരിച്ചതായും സിര്‍സ് പറഞ്ഞു. സ്വകാര്യ ലബോറട്ടറികളില്‍ ഒരു എം.ആര്‍.െഎക്ക് 2500 രൂപ മുതലാണ് ഇൗടാക്കുന്നത്.