ഡിസിസി അധ്യക്ഷ പട്ടികയിൽ പോരായ്‌മകളുണ്ടെങ്കിൽ തിരുത്താമെന്ന് കെ സുധാകരൻ. പട്ടിക നൂറു ശതമാനം കുറ്റമറ്റതെന്ന അഭിപ്രായം തനിക്കുമില്ലെന്ന് കെ സുധാകരൻ. ചർച്ച നടത്തിയിലെന്ന ആരോപണം തെറ്റെന്ന് ആവർത്തിച്ച് കെ സുധാകരൻ. മുൻകാലങ്ങളിലെ പോലെ ഗ്രൂപ്പ് നേതാക്കളുടെ സമ്മർദം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വിഷയത്തിലും കഴിഞ്ഞ കാലങ്ങളിൽ ചർച്ച ഉണ്ടായിട്ടില്ലെന്ന് ഓർക്കണം. വർക്കിംഗ് പ്രസിഡന്റ് ആയ തന്നോട് ഒരു തവണ പോലും ചർച്ച നടത്തിയിട്ടില്ലെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി. കൂടാതെ കെ ശിവദാസൻ നായർക്കെതിരായ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെ സുധാകരൻ. അച്ചടക്കം ലംഘനം നടത്തുന്നവർക്കെതിരെ നടപടിയില്ലാതെ മുന്നോട്ട് പോകില്ല. പരസ്യപ്രതികരണം നടത്തിയാൽ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിശദീകരണം ആവശ്യമില്ലാത്ത തെറ്റാണ് മുതിർന്ന നേതാക്കൾ ചെയ്‌തത്. തുടർ നടപടികൾ വിശദികരണം കേട്ട ശേഷമെന്നും കെ സുധാകരൻ.പരസ്യപ്രതികരണം നടത്തിയാൽ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.