ഹമാസിൻ്റെ അപ്രതീക്ഷിത ആക്രമണത്തിൽ ആദ്യഘട്ടത്തിൽ അമ്പരന്നു പോയ ഇസ്രായേൽ തിരിച്ചടിക്കുന്ന കാഴ്ചകൾക്കാണ് പിന്നീട് ഗാസ മുനമ്പ് വേദിയായത്. ഇസ്രായേൽ സൈന്യം ഗാസ മുനമ്പിൽ തുടർച്ചയായി ബോംബാക്രമണം നടത്ത’വരികയാണ്. ഗാസ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണം വൻ നാശം വിതച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഹമാസിൻ്റെ 475 റോക്കറ്റ് സംവിധാനങ്ങളും 73 കമാൻഡ് സെൻ്ററുകളും ഇസ്രായേൽ തകർന്നിട്ടുണ്ട്. അതിനിടെ അതിർത്തി കടന്ന് ഇസ്രായേലിലേക്ക് പ്രവേശിച്ച 1500 ഹമാസ് ഭീകരർ കൊല്ലപ്പെട്ടതായി വ്യക്തമാക്കി ഇസ്രായേൽ മാധ്യമങ്ങൾ രംഗത്തെത്തി.
ഏകദേശം 1500 ഫലസ്തീൻ ഭീകരരുടെ മൃതദേഹങ്ങൾ ഇസ്രായേൽ പ്രദേശത്ത് ചിതറിക്കിടക്കുന്നതായി ഇസ്രായേലി ടിവി ചാനലായ `13 ന്യൂസ്´ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെ മുതൽ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയ നൂറുകണക്കിന് ഹോമാസ് അംഗങ്ങളെയും പലസ്തീൻ ഇസ്ലാമിക് ജിഹാദിസ്റ്റ് തോക്കുധാരികളെയും സൈന്യം വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.



