തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാടുനിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴയില്‍ 11 പേര്‍ക്കും, തിരുവനന്തപുരത്ത് 10 പേര്‍ക്കും, കോട്ടയത്ത് എട്ട് പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ഏഴ് പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ആറ് പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും, എറണാകുളത്ത് നാല് പേര്‍ക്കും, കാസര്‍ഗോഡ് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ -30, കുവൈറ്റ് -10, താജിക്കിസ്ഥാന്‍- നാല്, നൈജീരിയ-നാല്, റഷ്യ-മൂന്ന്, സൗദി അറേബ്യ-രണ്ട്) 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-14, തമിഴ്നാട്-അഞ്ച്, ഡല്‍ഹി-അഞ്ച്, കര്‍ണാടക-രണ്ട്, ആന്ധ്രാപ്രദേശ്-ഒന്ന്) വന്നതാണ്. 10 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പാലക്കാട് ജില്ലയിലെ നാല് പേര്‍ക്കും തൃശൂര്‍ ജില്ലയിലെ മൂന്ന് പേര്‍ക്കും മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

ചികിത്സയിലായിരുന്ന 34 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 12 പേരുടെയും (ഒരു കൊല്ലം സ്വദേശി), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ആറ് പേരുടെയും, തൃശൂര്‍, കോഴിക്കോട് (ഒരു വയനാട് സ്വദേശി) ജില്ലകളില്‍ നിന്നുള്ള നാല് പേരുടെ വീതവും കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെ വീതവും, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1231 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്. 848 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.