കൊച്ചി: ഇന്ത്യയിലെ നഗര ഖര മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രംഗത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാപനമായ ആന്റണി വെയ്സ്റ്റ് ഹാന്‍ഡ്ലിങ് സെല്ലിന്റെ പ്രാഥമിക ഓഹരി വില്‍പന ഡിസംബര്‍ 21-ന് ആരംഭിക്കും. അഞ്ചു രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാന്‍ഡ് 313 രൂപ മുതല്‍ 315 രൂപ വരെയാണ്.85 കോടി രൂപ വരെ വരുന്ന പുതിയ ഓഹരികളും നിലവിലുള്ള 6,824,933 വരെ ഓഹരികളുമാണ് വിതരണം ചെയ്യുന്നത്. കുറഞ്ഞത് 47 ഓഹരികളും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. ഡിസംബര്‍ 23 വരെയാണ് ഐപിഒ.  മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം നിര്‍മിക്കുന്നതിനായി സബ്സിഡിയറികളിലൂടെ നിക്ഷേപം നടത്താനും സംയോജിത കടങ്ങള്‍ കുറക്കാനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനുമായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക.