ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ച അമ്മയുടെ മൃതദേഹം കേരളത്തിലെത്തിച്ചു സംസ്കാരം നടത്തിയെന്ന ആരോപണം നിഷേധിച്ചു മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കോവിഡ് ബാധിച്ചെങ്കിലും അതു ഭേദമായ ശേഷമാണ് അമ്മ മരിച്ചതെന്നും കേരളത്തില്‍ എത്തിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

മേയ് 28-ന് അമ്മയെ കോവിഡ് പോസിറ്റീവായി ഡല്‍ഹിയില്‍ എയിംസില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂണ്‍ അഞ്ചിനു നടത്തിയ രണ്ടാമത്തെ പരിശോധനയില്‍ കോവിഡ് നെഗറ്റീവായി. ജൂണ്‍ 10-ന് വീണ്ടും എയിംസില്‍ തന്നെ പരിശോധന നടത്തി. അതിലും ഫലം നെഗറ്റീവായിരുന്നു.

കോവിഡ് മുക്തയായെങ്കിലും പ്രധാന അവയങ്ങളെ രോഗം മോശമായി ബാധിച്ചു. വൃക്കകള്‍ തകരാറിലാകുകയും ഹൃദയ സ്തംഭനത്തെ തുടര്‍ന്നു പിന്നീട് മരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനാ ഫലത്തിന്‍റെ പകര്‍പ്പും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

കണ്ണന്താനത്തിന്‍റെ അമ്മ മരിച്ചതു കോവിഡ് മൂലമാണെന്നും ഇതു മറച്ചുവച്ച്‌ അമ്മയുടെ മൃതദേഹം കേരളത്തിലെത്തിച്ചു സംസ്കാരം നടത്തിയെന്നും ആരോപിച്ചു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്തെത്തിയിരുന്നു.