തിരുവനന്തപുരം: കാര്യവട്ടം കോളജില്‍ പ്രസിൻപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മുറിയിൽ പൂട്ടിയിട്ടു. എസ്എഫ്ഐ പ്രവർത്തകനായ രോഹിത് രാജിന്‍റെ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് പ്രിൻസിപ്പലിനെ പൂട്ടിയിട്ടത്.

കാര്യവട്ടം കോളജിലെ മുൻ വിദ്യാർഥികൂടിയാണ് രോഹിത് രാജ്. സ്റ്റാറ്റിസ്റ്റക്സിൽ മൂന്നു വർഷം പൂർത്തിയാക്കിയെങ്കിലും രോഹിത് വിജയിച്ചിരുന്നില്ല. ഇതേ വിഷയത്തിൽ വീണ്ടും ഒന്നാം വർഷ വിദ്യാർഥിയായി രോഹിത് ഇന്ന് പ്രവേശനം നേടാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

വിദ്യാർഥിയായിരിക്കെ നിരവധി തവണ കോളജിൽനിന്നും അച്ചടക്ക നടപടികൾ നേരിട്ടിരുന്നു. അച്ചടക്ക നടപടി നേരിട്ട വിദ്യാർഥിക്ക് വീണ്ടും കോളജിൽ അഡ്മിനഷൻ നൽകാനാവില്ലെന്ന് കോളജ് കൗണ്‍സിൽ തീരുമാനിച്ചു

തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ മുറി പൂട്ടിയിട്ട് ഉപരോധിച്ചത്. കോളജിന്‍റെ പ്രധാന ഗേറ്റും എസ്എഫ്ഐക്കാര്‍ പൂട്ടിയിട്ടു. പോലീസ് വാഹനത്തിൽ പ്രിൻസിപ്പലിനെ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതും എസ്എഫ്ഐക്കാർ തടഞ്ഞു.

ഇതോടെ പോലീസ് എസ്എഫ്ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഘര്‍ഷത്തിൽ മൂന്നു പോലീസുകാര്‍ക്കും പരിക്കേറ്റു.