അരിക്കൊമ്പനെ കാടു കടത്തി ആറുമാസം ആകുമ്പോൾ ചിന്നക്കനാലിൽ ജനങ്ങൾക്ക് മറ്റൊരു ആശ്വാസ വാർത്ത എത്തുകയാണ്. അരിക്കൊമ്പന്‍റെ ആക്രമണത്തിൽ തകർന്ന റേഷൻ കട ഇപ്പോൾ പുനർനിർമിച്ചിരിക്കുകയാണ്. കഴിഞ്ഞ് ഒരു വർഷത്തിനിടെ 11 തവണയാണ് അരിക്കൊമ്പൻ പന്നിയാർ തോട്ടം മേഖലയിൽ സ്ഥിതി ചെയ്തിരുന്ന റേഷൻ കട ആക്രമിച്ചത്.

ശല്യം സഹിക്കവയ്യാതെ അരിക്കൊമ്പനെ കാടുകടത്തുന്നതിന് തൊട്ടു മുൻ‌പുള്ള മാസവും ഇവിടെ ആക്രമണം നടന്നിരുന്നു. റേഷൻ വിതരണം പോലും സ്ഥിരമായി മുടങ്ങുന്ന സാഹചര്യം ഉണ്ടായി. ഇതോടെ പുതിയ കെട്ടിടം നിർമിക്കാൻ മന്ത്രിയുടെയും കലക്ടറുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തില്‍ ആണ് തീരുമാനമുണ്ടായത്.