തൃശ്ശൂര്‍ : പ്രതികളായ സ്വപ്ന സുരേഷിനും നും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. എങ്കിലും ഇരുവര്‍ക്കും കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ നടത്തും. നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്തുന്നും മെഡിക്കല്‍ ബോര്‍ഡ്.

വിയൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇരുവരെയും ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വപ്ന സുരേഷിന് നെഞ്ചുവേദനയും റമീസിന് വയറുവേദനയുമായിരുന്നു. മാനസിക സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളാണ് സ്വപ്നക്കെന്ന് സംഘം വിലയിരുത്തി.

സ്വപ്നയ്ക്ക് ഇക്കോ ടെസ്റ്റും നടത്തിയിരുന്നു. എന്നാല്‍ ഇന്ന് സ്വപ്നയെ ഡിസ്ചാര്‍ജ് ചെയ്യേണ്ട എന്നാണ് ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് രണ്ടാം തവണയാണ് സ്വപ്നയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്.

നേരത്തെ ആറു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ച സ്വപ്‌ന ആശുപത്രി വിട്ടിരുന്നു. ചികിത്സയില്‍ തുടരാന്‍ മതിയായ ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ സ്വപ്നയെ വിയ്യൂര്‍ വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്നയ്ക്ക് വീണ്ടും ഛര്‍ദിയും നെഞ്ചുവേദനയും അനുഭവപ്പെട്ടത്.

കെ.ടി. റമീസിനെയും ഇന്ന് ഡിസ്ച്ചര്‍ജ് ചെയ്യുകയില്ല. റമീസിന് നാളെ എന്‍ഡോോസ് കോപ്പി പരിശോധന നടത്തും. അതേസമയം സ്വപ്ന ആശുപത്രി ജീവനക്കാരുടെ ഫോണിലൂടെ ഉന്നതരുമായി ബന്ധപ്പെട്ടു എന്ന ആരോപണത്തില്‍ മെഡിക്കല്‍ കോളേജ് വകുപ്പുതല അന്വേഷണം നടത്തും. ഇരുവര്‍ക്കും ഒരേസമയം ചികിത്സ നല്‍കിയ സംഭവത്തില്‍ ജയില്‍ മേധാവിയും റിപ്പോര്‍ട്ട് തേടി.