മലപ്പുറം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കു പോകാന്‍ സ്വകാര്യ വാഹനം ഉപയോഗിച്ചതില്‍ തെറ്റെന്താണെന്ന് കെ.ടി.ജലീല്‍. ഔദ്യോഗിക പകിട്ടില്‍ പോകേണ്ടെന്ന് കരുതി. സ്വന്തമായി ഒരു വാഹനം ഇല്ലാത്തതുകൊണ്ടാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നും അദ്ദേഹം ഒരു മാധ്യമത്തോട് വ്യക്തമാക്കി.

ചോദ്യം ചെയ്യലിനു ഹാജരാകാനെത്തിയപ്പോള്‍ കുടുംബസുഹൃത്തായ അരൂരിലെ വ്യവസായി എം.എസ്.അനസിന്റെ വീട്ടിലേക്കാണ് ജലീല്‍ ഔദ്യോഗിക വാഹനത്തിലെത്തിയത്. സ്റ്റേറ്റ് കാര്‍ അവിടെയിട്ട് അനസിന്റെ സ്വകാര്യവാഹനത്തില്‍ ഇഡി ഓഫീസിലെത്തുകയായിരുന്നു.