വാഷിങ്ടണ്‍: ചൈനയിലെ വുഹാന്‍ ലാബിനെക്കുറിച്ച്‌ താന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയായിരുന്നുവെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകരാജ്യങ്ങള്‍ക്ക് ചൈന 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

‘വുഹാന്‍ ലാബില്‍ നിന്നാണ് കൊറോണ വൈറസ് വന്നതെന്ന് ഞാന്‍ പറഞ്ഞത് ശരിയാണെന്ന് എല്ലാവരും പറയാന്‍ തുടങ്ങിയിരിക്കുന്നു. യുഎസിനും ലോകത്തിനുമുണ്ടായ നഷ്ടങ്ങള്‍ക്കും മരണങ്ങള്‍ക്കും ചൈന 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം’- ട്രംപ് ആവശ്യപ്പെട്ടു.

ഡോ. ആന്റണി ഫൗചിയെയും ട്രംപ് വിമര്‍ശിച്ചു. വുഹാന്‍ ലാബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഫൗചിക്ക് അറിയാമായിരുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.