തിരുവനന്തപുരം: കോവിഡ് സാമൂഹികവ്യാപന സാധ്യത ചെറുക്കാന്‍ റിവേഴ്സ് ക്വാറന്‍റീനിെന്‍റ ഭാഗമായി 42.49 ലക്ഷം വയോധികരുടെ വിവരം സര്‍ക്കാര്‍ സമാഹരിച്ചു. പ്രായമായവരില്‍ രോഗസാധ്യതയുള്ളവരെ കണ്ടെത്തി നിരീക്ഷണമേര്‍പ്പടുത്തുന്നതിന് അംഗന്‍വാടി വര്‍ക്കര്‍മാരെ വിന്യസിച്ചായിരുന്നു സര്‍വേ.

42.49 ലക്ഷത്തില്‍ 59 ശതമാനവും ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരാണ്. 10 ശതമാനം ഹൃദ്രോഗം, വൃക്കസംബന്ധ അസുഖങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണ്. ഇവരില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് ലോക്ഡൗണിലും ചികിത്സ ലഭ്യമായത്. 17 ശതമാനം രണ്ടാഴ്ചക്കുശേഷം മരുന്ന് ലഭ്യമാകുമോ എന്ന് ഉറപ്പില്ലാത്തവരാണ്.

ഇവരുടെ വിവരങ്ങള്‍ പഞ്ചായത്തുകള്‍ കൈമാറുകയും മരുന്ന് ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഭക്ഷണം കിട്ടാന്‍ പ്രായാസം നേരിടുന്ന അഞ്ച് ശതമാനത്തിെന്‍റ വിവരങ്ങള്‍ സമൂഹ അടുക്കളകള്‍ക്ക് ൈകമാറി.
മൂന്ന് ശതമാനം പേര്‍ക്ക് കൗണ്‍സലിങ് ആവശ്യമുെണ്ടന്ന് കണ്ടെത്തി. ഇൗ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാദേശികമായി റിവേഴ്സ് ക്വാറന്‍റീന്‍ ഏര്‍പ്പെടുത്തുക.

എന്താണ് റിവേഴ്സ് ക്വാറന്‍റീന്‍?
ലോക്ഡൗണിനുശേഷം രോഗവ്യാപന സാധ്യതയുള്ള ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയലാണ് റിവേഴ്സ് ക്വാറന്‍റീന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായമായവര്‍, രോഗികള്‍, കുഞ്ഞുങ്ങള്‍ എന്നിവരാണ് ഇൗ വിഭാഗത്തില്‍ പെടുക.

ജില്ല തിരിച്ച കണക്ക്
തിരുവനന്തപുരം 3,31,982
കൊല്ലം 3,70,316
പത്തനംതിട്ട 1,87,511
ആലപ്പുഴ 3,11,261
കോട്ടയം 2,85,124
ഇടുക്കി 1,50,511
എറണാകുളം 4,16,453
തൃശൂര്‍ 4,70,081
പാലക്കാട് 3,43,043
മലപ്പുറം 3,90,321
കോഴിക്കോട് 2,78,498
വയനാട് 81,646
കണ്ണൂര്‍ 3,40,896
കാസര്‍കോട് 1,34,875