തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സിബിഐ സംഘം നാലുപേരുടെ നുണപരിശോധനയ്ക്കുള്ള അനുമതി തേടി കോടതിയെ സമീപിച്ചു. ഇതിനെത്തുടര്‍ന്ന് വിഷ്ണു ,പ്രകാശ് തമ്പി , സോബി, അര്‍ജുന്‍ എന്നിവര്‍ക്ക് തിരുവനന്തപുരം സിബിഐ കോടതി നോട്ടീസ് അയച്ചു. ഈ മാസം 16 ന് നുണ പരിശോധനയില്‍ നിലപാട് അറിയിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

ബാലഭാസ്ക്കറിന്റെ മാനേജറായിരുന്ന പ്രകാശ് തമ്പിയെ സിബിഐ കഴിഞ്ഞയിടയ്ക്കും ചോദ്യം ചെയ്തിരുന്നു. വിമാനത്താവളം വഴിയുള്ള സ്വര്‍ണ കടത്ത് കേസിലെ പ്രതിയാണ് പ്രകാശ് തമ്പി. ബാലഭാസ്കറിന്‍്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണ കടത്ത് സംഘത്തിന്‍്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്കറിന്‍്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവര്‍ അര്‍ജ്ജുനെ മറയാക്കി സ്വര്‍ണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം.

ഹര്‍ജി പരിഗണിക്കുന്ന കോടതി, നാലുപേര്‍ക്കും നോട്ടീസ് അയച്ച്‌ വിളിച്ചുവരുത്തി അവരുടെ സമ്മതത്തോടെ മാത്രമേ നുണപരിശോധനയ്ക്ക് അനുമതി നല്‍കുകയുള്ളു. കേസില്‍ ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെയും സാക്ഷിയായ കലാഭവന്‍ സോബിയുടെയും മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു.