കൊല്‍ക്കത്ത: ഉംപുണ്‍ ചുഴലിക്കാറ്റില്‍ ബംഗാളില്‍ കനത്ത നാശ നഷ്ടം. ചുഴലിക്കാറ്റില്‍ ബം​ഗാളില്‍ 12 പേരാണ് മരിച്ചത്. 5500 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. വൈകിട്ട് ഏഴ് മണിയോട് കൂടിയാണ് ഉംപുണ്‍ കരയിലേക്ക് പ്രവേശിച്ചത്. ബം​ഗാളില്‍ മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റ‍ര്‍ വരെ വേ​ഗത്തിലാണ് കാറ്റ് വീശിയത്.

നോര്‍ത്ത്, സൗത്ത് പര്‍ഗാനസില്‍ ചുഴലിക്കാറ്റ് വലിയ നാശം വിതച്ചു. ബംഗാളില്‍ ഒരു ലക്ഷം കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നാണു പ്രാഥമിക നിഗമനം. ഉംപുണ്‍ കോവിഡിനേക്കാള്‍ വലിയ പ്രഹരം ബംഗാളിന് ഏല്പിച്ചെന്ന് മമത പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര സഹായം നല്‍കണമെന്ന് മമത ആവശ്യപ്പെട്ടു. രാഷ്ട്രീയം നോക്കാതെ മാനുഷിക പരിഗണന മുന്‍ നിര്‍ത്തിയുള്ള സഹായം വേണമെന്നും കേന്ദ്രത്തോട് മമത പറഞ്ഞു.

കേരളത്തിന് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയതിന് കാരണം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ

കൊല്‍ക്കത്തയില്‍ പലയിടത്തും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ബംഗാളില്‍ അഞ്ച് ലക്ഷം പേരെയും ഒഡീഷയില‍് ഒരു ലക്ഷം പേരെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഒഡീഷയിലെ പുരി , ജാജ്പൂര്‍, ഗഞ്ചം അടക്കമുള്ളിടങ്ങളില്‍ കനത്ത മഴ പെയ്യുന്നുണ്ട്.