കോട്ടയം: കേരള കോണ്‍ഗ്രസ്- എം ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിനു ജോസ് കെ. മാണിക്കുള്ള വിലക്കു നിലനില്‍ക്കുന്നുണ്ടെന്നു വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. രണ്ടില ചിഹ്നത്തിനുള്ള അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് കെ. മാണി ചെയര്‍മാനാണെന്നു പറയുന്നതു കോടതിയലക്ഷ്യമാണ്. ചെയര്‍മാനായി തെരഞ്ഞെടുത്തതു നിയമവിരുദ്ധമാണെന്നു മൂന്നു കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേത് അവസാന വാക്കല്ല. തീരുമാനത്തിനെതിരെ ഡല്‍ഹി കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി അവസാന വിജയം തങ്ങളുടേതാകുമെന്നും ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.

രണ്ടില ചിഹ്നത്തിനുള്ള അവകാശം തങ്ങള്‍ക്കാണെന്ന ജോസഫ് വിഭാഗത്തിന്‍റെ അവകാശവാദം തള്ളിയാണു കമ്മീഷന്‍ ജോസ് കെ. മാണി വിഭാഗത്തിനു ചിഹ്നം അനുവദിച്ചത്. കമ്മീഷനു മുന്നിലുള്ള രേഖകള്‍, അതുവരെയുള്ള സ്ഥാനം സംബന്ധിച്ച ചെയര്‍മാന്‍റെ വെളിപ്പെടുത്തല്‍ എന്നതൊക്കെ പരിഗണിച്ചാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്.

രണ്ടില ചിഹ്നം സംബന്ധിച്ച്‌ ഇരുവിഭാഗങ്ങളും തര്‍ക്കം തുടരുകയായിരുന്നു. പാലാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നടന്നപ്പോള്‍ ജോസ് വിഭാഗം സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ കൈതച്ചക്ക ചിഹ്നത്തിലാണു മത്സരിച്ചത്. എന്നാല്‍, തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നം നഷ്ടമായതു ജോസഫ് പക്ഷത്തിനു കനത്ത തിരിച്ചടിയാണ്.