ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 442 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 130 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1201 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ച മരണങ്ങളില്‍ 36 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരണങ്ങളില്‍ 69 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് അത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും 77 പേര്‍ വീതം കോവിഡ് ബാധിച്ച്‌ മരിച്ചു. പഞ്ചാബില്‍ 63 പേരും പശ്ചിമബംഗാളില്‍ 57 പേരും മധ്യപ്രദേശില്‍ 30 പേരും ഛത്തീസ്ഗഡില്‍ 26 പേരും, ഹരിയാനയില്‍ 25 പേരും ഡല്‍ഹിയില്‍ 21 പേരും അസമിലും ഗുജറാത്തിലും 16 പേര്‍ വീതവും ജാര്‍ഖണ്ഡിലും രാജസ്ഥാനിലും 15 പേര്‍ വീതവും കേരളത്തിലും ഒഡീഷയിലും 14 പേര്‍ വീതവും മരിച്ചു.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 46,59,984 ആയി. 9,58,316 ആക്ടീവ് കേസുകളുണ്ട്.