ഡല്‍ഹി: ഹരിയാനയില്‍ യുവതിയെ കാറിനുള്ളിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഫരീദാബാദിലാണ് സംഭവം. 25കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
സംഭവത്തിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പീഡനത്തിനു ശേഷം യുവതിയെ റോഡിലേക്കു വലിച്ചെറിഞ്ഞെന്നും ഇവർക്കു ഗുരുതര പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്.
തലയ്ക്കും മുഖത്തും പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് മടങ്ങി വരവേ കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്കു വാഹനം കാത്തുനില്‍ക്കുമ്പോഴാണ് വാനിലെത്തിയ സംഘം ലിഫ്റ്റ് നല്‍കുന്നത്. ഇതിനിടെയിലാണ് സംഭവം.
പിന്നീട് വാഹനത്തില്‍നിന്നു യുവതിയെ തള്ളിയിട്ടു. അവശനിലയിലായ യുവതി തന്റെ സഹോദരിയെ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. സഹോദരി സ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
നിലവില്‍ പോലീസിനു മൊഴി നല്‍കാനുള്ള അവസ്ഥയിൽ അല്ല യുവതി. അതുകൊണ്ട് സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.



