കരമനയില്‍ വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സതീഷ് (52), ബിന്ദു (44) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.

ഇവര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നു. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

വയനാട്‌ മേപ്പാടി ഒന്നാംമൈലിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച വയോധികയെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ റിമാൻഡിൽ. കാസർകോട്‌ പെരുമ്പള കോളിയടുക്കം വയലാംകുഴി കല്ലിങ്കൽ വീട്ടിൽ അഖിൽ (27), അരമങ്ങാനം പുതിയവളപ്പ് വീട്ടിൽ പ്രശാന്ത് (21), പെരുമ്പള വയലാംകുഴി പച്ചിലങ്കര വീട്ടിൽ നിധി നാരായൺ (20), പെരുമ്പള വയലാംകുഴി ചാവക്കാട് വീട്ടിൽ നിധിൻ നാരായണൻ (22) എന്നിവരെയാണ്‌ 27വരെ കൽപ്പറ്റ കോടതി റിമാൻഡുചെയ്‌തത്‌. പ്രതികളെ വെള്ളിയാഴ്‌ച സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു.