കൊച്ചി: തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റില്‍ എസ്‌ഐടി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണം വന്നപ്പോഴാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. കോടതി പറഞ്ഞത് തന്ത്രിക്കെതിരെ തെളിവില്ലെന്നാണെന്നും സതീശന്‍ പുതുയുഗ യാത്രയ്ക്കിടെ കൊച്ചിയില്‍ പറഞ്ഞു.

മന്ത്രിയെ അറസ്റ്റ് ചെയ്താലും മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും എന്ത് കാരണത്തിന്‍റെ പേരിലാണ്, അവര്‍ക്ക് എന്ത് പങ്കാളിത്തമാണ് അതിനകത്ത് ഉള്ളതെന്ന് പറയണം. ഒരു തെളിവും ഇല്ലാതെ, കുറ്റകൃത്യത്തില്‍ ഒരു പങ്കാളിത്തവും ഇല്ലാതെ ശബരിമല തന്ത്രിയെ പോലൊരാളെ 41 ദിവസം ജയിലില്‍ ഇട്ടത് എന്തിനാണെന്ന് എസ്‌ഐടി പറയണം.

സിപിഎം നേതാക്കള്‍ക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ച വച്ചപ്പോള്‍ അതില്‍ നിന്നും വഴി തിരിച്ചു വിടുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സാന്നിധ്യത്തില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നൊരു ആരോപണമുണ്ട്. തന്ത്രിയെ പോലാരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്താണ് അദ്ദേഹത്തിന്‍റെ പങ്കാളിത്തം എന്തു കുറ്റകൃത്യമാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്ന് പറഞ്ഞില്ലെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, കൊല്ലം വിജിലന്‍സ് കോടതി കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ തെളിവുകള്‍ ഇല്ല എന്നായിരുന്നു കോടതി പറഞ്ഞത്.