കൊടുംകുറ്റവാളി ചെന്താമര പ്രതിയായ നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുന്നത്. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയിരുന്നു. 

ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി സജിതയാണെന്ന് സംശയിച്ചായിരുന്നു കൊലപാതകം. ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്. സാഹചര്യ തെളിവുകളും പ്രതിയ്ക്കെതിരെയായിരുന്നു. ആറു വർഷങ്ങൾക്കു ശേഷമാണ് കേസിലെ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീളുകയായിരുന്നു.