പാലക്കാട്: സംസ്ഥാനം ചുട്ടുപൊള്ളുന്നു. 2026ല്‍ ഇതുവരെ സംസ്ഥാനത്ത് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് വെള്ളിയാഴ്ചയാണ് (27-04). അതും പാലക്കാട്. ജില്ലയില്‍ ഇന്ന് 39.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സാധാരണയെക്കാള്‍ 2.2 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്.

ജില്ലയില്‍ ഇന്ന് താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

പാലക്കാടിന് തൊട്ടുതാഴെ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരിലാണ്. പുനലൂരില്‍ 38 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സാധാരണയേക്കാള്‍ 1.8 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് പുനലൂരില്‍ രേഖപ്പെടുത്തിയത്. കോട്ടയത്ത് രേഖപ്പെടുത്തിയത് 37.3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. സാധാരണയേക്കാള്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനിലയാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. വെള്ളാനിക്കര (36.8), നെടുമ്പാശ്ശേരി (35.8), കണ്ണൂര്‍ വിമാനത്താവളം (36.4) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.