ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രി ആരെന്ന് ആറിയാനുള്ള കാത്തിരുപ്പ് നീളുമെന്ന് സൂചന. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്ക് തിരിച്ചതിനാൽ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കില്ല.

കർണാകട മന്ത്രി ഡി.സുധാകറിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഖാർഗെ മടങ്ങിയത്. വൈകാതെ തന്നെ ഖാർഗെ മടങ്ങിയെത്തുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയശേഷമാകും പ്രഖ്യാപനം. ഖാർഗെയുടെ വസതിയിൽ കഴിഞ്ഞദിവസം നടന്ന മൂന്നുമണിക്കൂർ ചർച്ചയ്ക്കൊടുവിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരുന്നില്ല.

കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്നുപേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഇതിൽ കെ.സി.വേണുഗോപാലിന് ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയുണ്ട്.