ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഭരണരംഗത്ത് അഴിച്ചുപണികൾക്ക് തുടക്കമിട്ട് വിജയ്. തന്റെ ഓഫീസിലേക്ക് രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സെക്രട്ടറിമാരായി നിയമിച്ചുകൊണ്ടാണ് വിജയ് ഔദ്യോഗിക നടപടികൾക്ക് തുടക്കം കുറിച്ചത്.
ഡോ. പി. സെന്തിൽകുമാർ, ജി. ലക്ഷ്മി പ്രിയ എന്നിവരെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി നിയമിച്ചത്. ഒരു വർഷത്തേക്കാണ് നിയമനം. ആരോഗ്യ-കുടുംബക്ഷേമ വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു സെന്തിൽകുമാർ.
ആദി ദ്രാവിഡർ-പഴങ്കുടി ക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന ലക്ഷ്മി പ്രിയ. ഇരുവരുടെയും ഭരണപരമായ മികവ് പരിഗണിച്ചാണ് പുതിയ നിയമനം. അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണം കാഴ്ചവെക്കുമെന്ന് സത്യപ്രതിജ്ഞയ്ക്കു പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു.
വിജയ്ക്കൊപ്പം ഒമ്പതു മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. അതേസമയം മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിജയ്ക്ക് ആശംസയർപ്പിച്ചു.



