വെനിസ്വേലയുടെ തീരത്ത് മറ്റൊരു എണ്ണ ടാങ്കറിനെ കൂടി അമേരിക്ക പിന്തുടരുന്നതായി റിപ്പോര്‍ട്ട്. മേഖലയില്‍ അതേ തീരത്ത് മറ്റൊരു ടാങ്കര്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തതിന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഇത് കൂടി പിടിച്ചെടുത്താല്‍, രണ്ടാഴ്ചയ്ക്കുള്ളില്‍ യുഎസ് പിടിച്ചെടുക്കുന്ന മൂന്നാമത്തെ എണ്ണ ടാങ്കര്‍ ആയിരിക്കും ഇതെന്ന് ഒരു ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. ഓപ്പറേഷന്‍ നടത്തുന്ന സ്ഥലവും പിന്തുടരുന്ന കപ്പലിന്റെ പേരും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്പറേഷനെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തവരില്‍ ബ്ലൂംബെര്‍ഗും ഉള്‍പ്പെടുന്നു.

എണ്ണ സമ്പന്നമായ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട്, എല്ലാ അംഗീകൃത കപ്പലുകളും വെനിസ്വേലയില്‍ പ്രവേശിക്കുന്നതും പുറത്തുപോകുന്നതും തടയാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് ഒരു ആഴ്ചയ്ക്കുള്ളില്‍ യു.എസ് കോസ്റ്റ് ഗാര്‍ഡ് ടാങ്കറിനെ പിന്തുടരുന്നുണ്ടായിരുന്നു. ട്രൂത്ത് സോഷ്യലില്‍ ഡിസംബര്‍ 16 ലെ പോസ്റ്റിലാണ് ട്രംപ് ഈ നീക്കത്തെപ്പറ്റി പ്രഖ്യാപിച്ചത്.  ലാറ്റിന്‍ അമേരിക്കയിലെ മയക്കുമരുന്ന് മാഫിയകളെ നേരിടാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് യുഎസ് ഔദ്യോഗികമായി വ്യക്തമാക്കുന്നത്.