ന്യൂഡൽഹി: ജീവനക്കാരുടെ സമ്മതം ആവശ്യമില്ലെങ്കിലും ഓഫീസുകളിൽ ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം (ബിഎഎസ്) ഏർപ്പെടുത്താമെന്ന് സുപ്രീംകോടതി.
ഒഡീഷയിൽ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ കാര്യാലയത്തിൽ ജീവനക്കാരുടെ സമ്മതമില്ലാതെ ബിഎഎസ് ഏർപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ പങ്കജ് മിത്തൽ, പി.വി. വരാലെ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.
ബിഎഎസ് ഏർപ്പെടുത്തിയ നടപടി റദ്ദാക്കിയ ഒഡീഷ ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. ബയോ മെട്രിക് അറ്റൻഡൻസ് സംവിധാനം ബന്ധപ്പെട്ട എല്ലാവർക്കും ഗുണകരമാണെന്നും, ജീവനക്കാരുമായി കൂടിയാലോചന നടത്തിയില്ലെന്ന ഒറ്റക്കാരണത്താൽ അത് നിയമവിരുദ്ധമാകില്ലെന്നും കോടതി വ്യക്തമാക്കി.



