തിരുവനന്തപുരം: സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് അനധികൃത പിരിവ് നടത്തിയ പിടിഎ പ്രസിഡന്‍റും എക്സിക്യൂട്ടീവ് അംഗവും അറസ്റ്റിൽ. പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്ന് പണം പിരിച്ച എസ്എംവി ഗവൺമെന്‍റ് സ്കൂൾ പിടിഎ പ്രസിഡന്‍റ് കർണനും മറ്റൊരാളുമാണ് പിടിയിലായത്.

ഒരു കാർ പാർക്ക് ചെയ്യുന്നതിനായി ഇവർ 400 രൂപ വാങ്ങിയെ ന്ന് പോലീസ് പറഞ്ഞു. തമ്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഇവരുവർക്കുമെതിരെ കേസെടുത്തു. സ്കൂൾ കോർപറേഷന്‍റെ നിയന്ത്രണത്തിലാണെന്നും പണം പിരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.

പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പൊങ്കാലയിടാനെത്തുന്ന ഭക്തരിൽ നിന്ന് അനധികൃത പരിവ് നടത്തരുതെന്ന് കോർപറേഷൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.