വാഷിംഗ്ടൺ ഡിസി: 14 വയസിനുമേൽ പ്രായമുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരെ രജിസ്റ്റർ ചെയ്യാനും വിരലടയാളം നൽകാനും ഡോണൾഡ് ട്രംപ് ഭരണകൂടം നിർബന്ധിച്ചേക്കുമെന്ന് ചൊവ്വാഴ്ച ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. രജിസ്ട്രേഷൻ ഇല്ലെങ്കിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരാമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.

ഇത് കുടിയേറ്റക്കാർ രാജ്യം വിടണമെന്ന സർക്കാർ നിലപാടിന്‍റെ ഭാഗമാണെന്നും രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് കൂടുതൽ അറസ്റ്റുകൾക്കായി അവസരമൊരുക്കാനാണെന്നും വിമർശനമുണ്ട്.

പുതിയ പദ്ധതിയിലൂടെ എത്ര പേർ രജിസ്റ്റർ ചെയ്യുമെന്നത് വ്യക്തമല്ല, എന്നാൽ ഭൂരിഭാഗം കുടിയേറ്റക്കാരും ദീർഘകാലമായി യുഎസിൽ താമസിക്കുന്നവരായതിനാൽ ഈ നിയമം അവർ പാലിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്ന് വിലയിരുത്തപ്പെടുന്നു.

അനധികൃത കുടിയേറ്റക്കാർ എവിടെയാണെന്ന് ഭരണകൂടത്തിന് അറിയില്ല, അതിനാൽ കൂട്ട നാടുകടത്തൽ ഭീഷണി കണക്കിലെടുക്കുമ്പോൾ രജിസ്റ്റർ ചെയ്തില്ലെങ്കിൽ അവരെ പ്രോസിക്യൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് കരുതപ്പെടുന്നു.

ഗ്രീൻ കാർഡുള്ളവർക്കും, ഇതിനകം നാടുകടത്തൽ നടപടികളിലായവർക്കും, വീസയുമായി രാജ്യത്ത് പ്രവേശിച്ചവർക്കും രജിസ്ട്രേഷൻ ബാധകമല്ല. എന്നാൽ 14 വയസിന് താഴെയുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ മാതാപിതാക്കൾ അവരുടെ കുട്ടികളെ രജിസ്റ്റർ ചെയ്യണം.

യുഎസിൽ ഏകദേശം 13 ദശലക്ഷം രേഖകളില്ലാത്ത കുടിയേറ്റക്കാരുണ്ട്. എത്ര പേർ രജിസ്റ്റർ ചെയ്യുമെന്നോ രജിസ്ട്രേഷൻ നിർദ്ദേശം അവരെ ബാധിക്കുമെന്നോ വ്യക്തമല്ല.