ചാലക്കുടി: അതിരപ്പിള്ളിയിലേയ്ക്കും മലക്കപ്പാറയിലേയ്ക്കും വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക്. അതിരപ്പിള്ളിയിൽ ഞായറാഴ്ച മാത്രം ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചത് ഒമ്പത് ലക്ഷം രൂപ. തുമ്പൂർമുഴിയിലെ കുട്ടികളുടെ പാർക്കിൽ അമ്പത്തി അയ്യായിരം രൂപയും ലഭിച്ചു.
രണ്ടായിരത്തിലധികം വാഹനങ്ങൾ മലക്കപ്പാറയിലേയ്ക്ക് പ്രവേശിച്ചു. ഞായറാഴ്ച്ച് രാവിലെ മുതൽ അതിരപ്പിള്ളി റോഡിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയോടെ തിരക്ക് വർദ്ധിച്ചു. ഇതോടെ പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. അതിരപ്പിള്ളിയുടെ കവാടത്തിന് മുന്നിലും രാവിലെ മുതൽ വിനോദ സഞ്ചാരികളുടെ നീണ്ടനിരയാണ് അനുഭവപ്പെട്ടത്. തിക്കും തിരക്കും മൂലം നൂറുകണക്കിന് ആളുകൾ അതിരപ്പിള്ളി കുത്തിലേയ്ക്ക് ഇറങ്ങാതെ മടങ്ങി. പലരും വ്യൂ പോയിന്റിൽനിന്ന് വെള്ളച്ചാട്ടം വീക്ഷിച്ചു. ബക്രീദിന്റെ അവധി ദിവസത്തിലും അതിരപ്പിള്ളിയിൽ കനത്ത തിരക്കായിരുന്നു.