കണ്ണൂർ: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചാലാട് സ്വദേശി നാദീർ നൂറുദ്ദീൻ, ഭാര്യ ഐന, നടാൽ സ്വദേശി കെ. ഷാനിദ് എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും 41 ഗ്രാം എംഡിഎംഎയും 241 മില്ലി ഹാഷിഷ് ഓയിലും പിടിച്ചെ‌ടുത്തെന്നും പയ്യന്നൂർ പോലീസ് പറഞ്ഞു. പയ്യന്നൂർ ഭാഗത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ദേശീയപാതയിൽ പരിശോധന നടത്തുകയായിരുന്നു.

ഇവർ സഞ്ചരിച്ച കാറിന് കൈകാണിച്ചെങ്കിലും നിർത്താതെ അമിതവേഗത്തിൽ മുന്നോട്ട് കുതിച്ചു. തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടരുകയും എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം റോഡിൽ വച്ച് പിടികൂടുകയായിരുന്നു.