ചണ്ഡീഗഡ്: ഹരിയാനയിലെ പട്ടൗടിയിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയ സുഭാഷ് (70), കൊച്ചുമക്കൾ സെയ്ദ് (10), ഇഷാന്ത് (8) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഒളിവിലാണ്.
അവധിക്കാലം ആഘോഷിക്കാൻ രാജസ്ഥാനിലെ അൽവാറിൽ നിന്ന് പട്ടൗടിയിൽ എത്തിയതായിരുന്നു കുട്ടികൾ. സുഭാഷും കൊച്ചുമക്കളും വാടീന് സമീപം നടക്കാനിറങ്ങിയപ്പോഴാണ് പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചുവീഴ്ത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവറെ ഉടൻ തന്നെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.



