ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. ധർമ്മപുരി സ്വദേശികളായ വീരമണി (25), പ്രദീപ് (25), മാരി (24) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന സതീഷ് കുമാറിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹൊസൂരിന് സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാല് പേരും ബംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പിൽ വേട്ട് രേഖപ്പെടുത്താൻ നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

യുവാക്കൾ സഞ്ചരിച്ച കാർ ഉദുമൽപേട്ടിൽ നിന്ന് ഹൊസൂരിലേക്ക് പോവുകയായിരുന്ന ബസിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.