കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഇത്തവണ ഉറപ്പായും ഭരണമാറ്റം ഉണ്ടാകുമെന്ന് ഖരഗ്പുരിലെ ബിജെപി സ്ഥാനാർഥി ദിലീപ് ഘോഷ്. ബിജെപി വൻ‌ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നും ദിലീപ് ഘോഷ് അവകാശപ്പെട്ടു.

“ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അവർ ബിജെപിക്കൊപ്പമാണ്. സംസ്ഥാനത്തെ പുരോഗതിയിലേയ്ക്ക് നയിക്കാൻ ബിജെപിക്ക് മാത്രമെ സാധിക്കുകയുള്ളു എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ അവർ ബിജെപിയെ അധികാരത്തിലെത്തിക്കും.’-ദിലീപ് ഘോഷ് പറഞ്ഞു.

“തൃണമൂലിന്‍റെ ദുർഭരണത്തെ ജനങ്ങൾ മടുത്തു കഴിഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നിരിക്കുകയാണ്. ഇവിടത്തെ യുവാക്കളടക്കമുള്ളവർ ജോലി തേടി പലായനം ചെയ്യുകയാണ്.’-ദിലീപ് ഘോഷ് കുറ്റപ്പെടുത്തി.

294 മണ്ഡലങ്ങളുള്ള ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 23ന് ആദ്യഘട്ടവും 29ന് രണ്ടാം ഘട്ടവും നടക്കും. മെയ് നാലിനാണ് വോട്ടെണ്ണൽ.