തിരുവനന്തപുരം: കവടിയാർ കൊ‌ട്ടാരത്തിലെ മോഷണവുമായി ബന്ധപ്പെ‌ട്ട് പോലീസിനെതിരെ രാജകുടുംബം. പോലീസ്‍ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം ഉന്നത ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. കൊ‌ട്ടാരത്തിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടി രൂപ വില വരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

ഇത് സംബന്ധിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അതേസമയം രാജകുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘത്തിനും പരാതിയുണ്ട്. ചിലരുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് നിസഹകരണം തുടങ്ങിയത്. ഇവരെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പരാതിയുമായി രാജകുടുംബം രംഗത്തെത്തിയത്. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു.