മലപ്പുറം: ഇടതുബന്ധം അവസാനിപ്പിച്ച് മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്‌ലിം ലീഗിലേക്ക്. ഞായറാഴ്ച രാവിലെ പാണക്കാട്ടെത്തി അദ്ദേഹം ലീഗ് അംഗത്വം സ്വീകരിക്കും. കൊടുവള്ളിയിൽ നിന്ന് വീണ്ടും മത്സരിക്കാൻ സിപിഎം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ കാരണം മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മാതൃസംഘടനയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. പി.വി.അൻവർ എൽഡിഎഫ് ബന്ധം അവസാനിച്ച സമയത്ത് കാരാട്ട് റസാഖ് മുന്നണി വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നു.

ശനിയാഴ്ച ലീഗ് നേതൃത്വവുമായി കാരാട്ട് റസാഖ് ചർച്ച നടത്തിയിരുന്നു. പാണക്കാട് സയ്യിദ് സാദ്ദിഖലി ശിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും ചർച്ചയിൽ പങ്കെടുത്തു. 2016ൽ ലീഗിന്‍റെ എം.എ. റസാഖിനെ 573 വോട്ടുകൾക്കാണ് കൊടുവള്ളിയിൽ കാരാട്ട് റസാഖ് അട്ടിമറിച്ചത്.

എന്നാൽ 2021 ൽ എം.കെ. മുനീറിനോട് പരാജയപ്പെട്ടു. സഹയാത്രികർക്ക് എൽഡിഎഫിൽ രക്ഷയില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.