കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കേസിലെ പ്രതി ദീപ ജോസഫിന്‍റെ ജാമ്യ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

കേസെടുത്തതിനെ ചോദ്യംചെയ്താണ് ദീപ ജോസഫിന്‍റെ ഹർജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ പരാതിക്കാരി ദീപ ജോസഫിന്‍റെ ജാമ്യ ഹർജിക്കെതിരെ തടസഹർജി നൽകിയിട്ടുണ്ട്.

താൻ ഉൾപ്പെടെയുള്ള മറ്റ് പരാതിക്കാരെ ദീപ ജോസഫ് നിരന്തരം വേട്ടയാടുകയാണെന്നും സുപ്രീംകോടതിയിൽ ദീപ നൽകിയ സത്യവാംഗ്‌മൂലവും വക്കാലത്തും വ്യാജമാണെന്ന് ആരോപിച്ച് പരാതിക്കാരി കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

സുപ്രീം കോടതിയിൽ നൽകിയ സത്യവാംഗ്‌മൂലത്തിൽ ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളാണ് ആദ്യ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളുടെ വിവർത്തനം ദീപ ജോസഫ് വളച്ചൊടിച്ചുവെന്നും ആരോപണമുണ്ട്.