ലക്നോ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ വിദ്യാർഥിയെ സഹപാഠികൾ കുത്തിക്കൊന്നു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അർഷൻ(18) ആണ് കൊല്ലപ്പെട്ടത്. സഹപാഠികളായ രണ്ടുപേർ ചേർന്നാണ് കൃത്യം നടത്തിയത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അർഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്ന് ഷംലി പോലീസ് സൂപ്രണ്ട് എൻ.പി. സിംഗ് പറഞ്ഞു.‌

പ്രതികളായ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു. അവരെ അറസ്റ്റ് ചെയ്യാൻ പോലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.