അശുദ്ധമാക്കപ്പെട്ട സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പരിഹാരകർമ്മങ്ങൾ പൂർത്തിയാക്കി. ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും വത്തിക്കാൻ സിറ്റിയിലെ മാർപാപ്പയുടെ വികാരി ജനറലുമായ കർദിനാൾ മൗറോ ഗാംബെറ്റി, പള്ളിയുടെ പ്രധാന അൾത്താരയിൽ നടന്ന പരിഹാരകർമ്മത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു. ഒക്ടോബർ പത്തിനാണ് ഗുരുതരമായ അപകീർത്തികരമായ പ്രവൃത്തി ഉണ്ടായത്.

ഉച്ചയ്ക്ക് 12.45 ന് ആരംഭിച്ച അനുതാപപ്രദക്ഷിണത്തിനു ശേഷം ബലിപീഠത്തിൽ വിശുദ്ധജലം തളിക്കുകയും ശുദ്ധീകരണപ്രാർഥനകൾ നടത്തുകയും ചെയ്തു. ഒരുവർഷത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അപകീർത്തിപ്പെടുത്തുന്ന സംഭവമുണ്ടാകുന്നത്.