പാറ്റ്ന: ബിഹാറിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു ക്രൂരകൃത്യം. അഞ്ച് പേർ ചേർന്ന് പെൺ‌കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പഴയ വീട്ടിലെ ശുചിമുറിയിലേക്ക് പ്രതികള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

സഹായത്തിനായി ബഹളമുണ്ടാക്കിയ പെൺകുട്ടിയെ പ്രതികൾ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിലൊരാൾ നേരത്തെയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കുടുംബം ആരോപിക്കുന്നു.

ഛപ്ര സദാര്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.