തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി. സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം.ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും.

മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തന്നെ ആഭ്യന്തര വകുപ്പ് നൽകാൻ ധാരണയായിട്ടുണ്ട്. സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്താണ് മന്ത്രിസ്ഥാനങ്ങളിലേക്ക് ആരൊക്കെ വേണമെന്ന ചർച്ച പുരോഗമിക്കുന്നത്. വനിതാ പ്രാതിനിധ്യം കണക്കിലെടുത്താണ് ബിന്ദുകൃഷ്ണയെ പരിഗണിച്ചത്.

ഒറ്റകക്ഷി എംഎൽഎമാരിൽ സി.പി.ജോണിന് അഞ്ച് വർഷവും അനൂപ് ജേക്കബിനും മാണി സി. കാപ്പനും രണ്ടരവർഷം ടേമും ആലോചിക്കുന്നതായാണ് റിപ്പോർട്ട്. മന്ത്രിസ്ഥാനം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും വകുപ്പ് ഏതെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.